രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയെ മല്‍സരിപ്പിച്ച പ്രതിപക്ഷത്തെ പല പാര്‍ടികളിലും നിന്ന് എന്‍.ഡി.എ.സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് അനുകൂലമായി ധാരാളം ക്രോസ് വോട്ട് ലഭിച്ചതായി ദേശീയ തലത്തിലുള്ള റിപ്പോര്‍ട്ട്. കോൺഗ്രസ്, സമാജ്വാദി പാർട്ടി (എസ്പി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവയുടെ നിരവധി എംഎൽഎമാർഎൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് ക്രോസ് വോട്ട് ചെയ്തതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടിയിലും ഗുജറാത്തിലെ എൻസിപിയിലും ഒഡീഷയിലും അസമിലും കോൺഗ്രസിലും ക്രോസ് വോട്ടിംഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു പി യിൽ ബറേലിയിലെ ഭോജിപുരയിൽ നിന്നുള്ള സമാജ്വാദി പാർട്ടി എംഎൽഎ ഷാസിൽ ഇസ്ലാം മുർമുവിന് വോട്ട് ചെയ്തതായി റിപ്പോർട്ടുണ്ട്. ഗുജറാത്തിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് വോട്ട് ചെയ്തതായി എൻസിപി എംഎൽഎ എസ് ജഡേജ പറഞ്ഞു. മുർമുവിന് അനുകൂലമായാണ് താൻ വോട്ട് ചെയ്തതെന്ന് ഒഡീഷയിലെ കോൺഗ്രസ് എംഎൽഎ മുഹമ്മദ് മൊക്വീം പറഞ്ഞു. “ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. എന്റെ മനസ്സാക്ഷി ഞാൻ അനുസരിച്ചു.”-മുഹമ്മദ് മൊക്വീം പറഞ്ഞു. ഒഡീഷ കോൺഗ്രസ് അധ്യക്ഷനാക്കാത്തതിനെ തുടർന്ന് അതൃപ്തനായിരുന്നു മൊക്വീം.
അസമില്‍ കോണ്‍ഗ്രസിലെ ഇരുപതിലധികം കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ മുര്‍മുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. യശ്വന്ത് സിന്‍ഹയ്ക്കായി വോട്ട് ചെയ്യുന്ന കാര്യം പ്ലാന്‍ ചെയ്യാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെറും മൂന്ന് എം.എല്‍.എ.മാര്‍ മാത്രമാണ് പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.