വൻ മയക്കുമരുന്ന് വേട്ടയിൽ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ലക്ഷദ്വീപ് ദ്വീപുകളുടെ തീരത്ത് രണ്ട് ഇന്ത്യൻ കപ്പലുകൾ തടഞ്ഞു . കപ്പലുകളിൽ നിന്ന് 218 കിലോ ഹെറോയിൻ പിടികൂടി. പിടികൂടിയ മയക്കുമരുന്ന് ഉയർന്ന ഗ്രേഡ് ഹെറോയിൻ ആണെന്നും അന്താരാഷ്ട്ര ലഹരി വിപണിയിൽ അതിന്റെ മൂല്യം 1,526 കോടി രൂപയിലധികം വരുമെന്നും കണക്കാക്കുന്നു.
രണ്ട് ഇന്ത്യന്‍ ബോട്ടുകളില്‍ അറബിക്കടലില്‍ മയക്കുമരുന്ന് കൊണ്ടുവരുന്നുണ്ടെന്ന് ഡി.ആര്.ഐ.ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു കടല്‍വേട്ട. തുടര്‍ന്ന് മെയ് ഏഴ് മുതല്‍ ഓപ്പറേഷന് ഖോജ്ബീന്‍ എന്ന പേരിലുള്ള മയക്കുമരുന്നു വേട്ടയ്ക്കായുള്ള നിരീക്ഷണം കടലില്‍ ആരംഭിച്ചു. വളരെ പ്രക്ഷുബ്ധമായ കടലിൽ നിരവധി ദിവസത്തെ തുടർച്ചയായ തിരച്ചിലിനും നിരീക്ഷണത്തിനും ശേഷം, “പ്രിൻസ്”, “ലിറ്റിൽ ജീസസ്” എന്നീ രണ്ട് ബോട്ടുകൾ നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. രണ്ട് ബോട്ടുകളും പിന്തുടർന്ന ഉദ്യോഗസ്ഥർ അവയെ മെയ് 18 ന് ലക്ഷദ്വീപ് ദ്വീപുകളുടെ തീരത്ത്തടഞ്ഞു.
ബോട്ടില്‍ ഹെറോയന്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ബോട്ട് ജീവനക്കാര്‍ സമ്മതിച്ചതിനെ തുടർന്ന് ബോട്ടുകൾ കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ജില്ലാ ആസ്ഥാനത്ത് രണ്ട് ബോട്ടുകളിലും നടത്തിയ പരിശോധനയിൽ ഒരു കിലോ വീതമുള്ള 218 പാക്കറ്റ് ഹെറോയിൻ കണ്ടെടുത്തു.