നേപ്പാളിലെ മലഞ്ചെരുവിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന 22 പേരിൽ 21 പേരുടെ മൃതദേഹം കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് കാഠ്മണ്ഡു വിമാനത്താവള അധികൃതർ പറഞ്ഞു.
വിമാനത്തിൽ നാല് ഇന്ത്യക്കാരും രണ്ട് ജർമ്മനികളും ഉണ്ടായിരുന്നു, മൂന്ന് ജീവനക്കാരും മറ്റ് യാത്രക്കാരും നേപ്പാളി പൗരന്മാരായിരുന്നു. യാത്രക്കാരിൽ രണ്ട് നേപ്പാളി കുടുംബങ്ങളും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ പറയുന്നു. കാഠ്മണ്ഡുവിൽ നിന്ന് 200 കിലോമീറ്റർ പടിഞ്ഞാറുള്ള റിസോർട്ട് പട്ടണമായ പൊഖാറയിൽ നിന്ന് പറന്നുയർന്ന ശേഷം പർവത നഗരമായ ജോംസോമിന് സമീപമുള്ള മുസ്താങ് ജില്ലയിലെ സനോസ്‌വെയറിലാണ് വിമാനം തകർന്നതെന്ന് നേപ്പാൾ സൈനിക വൃത്തങ്ങൾ പറഞ്ഞു.
കനേഡിയൻ വിമാന നിർമ്മാതാക്കളായ ഡി ഹാവിലാൻഡ് നിർമ്മിച്ച വിമാനമായ ട്വിൻ ഒട്ടർ ഏകദേശം 50 വർഷമായി നേപ്പാളിൽ സർവീസ് നടത്തുന്നു. മുകളിൽ പ്രത്യേകം ഘടിപ്പിച്ച ചിറകും ഫിക്‌സഡ് ലാൻഡിംഗ് ഗിയറുമുള്ള ഈ വിമാനം അതിന്റെ ഈട് കൊണ്ടും ചെറിയ റൺവേകളിൽ പറന്നുയരാനും ഇറങ്ങാനുമുള്ള കഴിവ് കൊണ്ടും ശ്രദ്ധയേമാണ്. ഈ വിമാനങ്ങളുടെ ഉത്പാദനം 1980-കളിൽ അവസാനിപ്പിച്ചിരുന്നു