റഷ്യ പിടിച്ചെടുത്ത യുക്രെയിനിലെ പ്രധാന ആണവനിലയമായ സപോറീസിയ യുക്രൈൻ സൈന്യം തിരിച്ചു പിടിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സപോറീസിയ ആണവ നിലയത്തിൽ റഷ്യ ഷെല്ലാക്രമണം നടത്തിയതിനെ തുടർന്ന് തീപിടുത്തം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആണവനിലയം റഷ്യ പിടിച്ചെടുത്തു എന്ന വാർത്ത വന്നത്. ആക്രമണമുണ്ടായെങ്കിലും ആണവനിലയത്തിൽ നിന്ന് വികിരണം ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം അറിയിച്ചിരുന്നു.
അതേ സമയം ,ഉക്രെയിനിൽ രണ്ട് നഗരങ്ങളില്‍ റഷ്യ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ആറ് മണിക്കൂർ നേരത്തേക്കാണ് വെടി നിർത്തൽ . കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും കുടുങ്ങിക്കിടക്കുന്നവരെ തങ്ങൾ തന്നെ രക്ഷിക്കുമെന്നും റഷ്യ അറിയിച്ചു.
‘ഇന്ന്, മാര്‍ച്ച് 5 ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക്, റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മരിയുപോളില്‍ നിന്നും വോള്‍നോവഹയില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തുകടക്കുന്നതിനായി മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യുന്നു’ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയും ഉക്രെയിനും നടത്തിയ രണ്ടാം ഘട്ട സമാധാന ചർച്ചയിൽ താത്കാലിക വെടി നിർത്തലിന് ധാരണയായിരുന്നു.













