ഇന്ത്യൻ ഓഹരി വിപണി സൂചികകൾ വ്യാഴാഴ്‌ച കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. നിഫ്റ്റി 1.02%, സെൻസെക്സ് 1.20 ശതമാനം എന്നിങ്ങനെയാണ് താഴ്ന്നത്. നിഫ്റ്റിയിൽ ഐ.ടി, ഓട്ടോ, ബാങ്ക് നിഫ്റ്റി സൂചികകൾ ഏകദേശം 2 ശതമാനം വരെ ഇടിവ് നേരിട്ടു.
വ്യാഴാഴ്‌ച ഗ്യാപ് ഡൗൺ ഓപ്പണിങ്ങിന് ശേഷം നിഫ്റ്റി റേഞ്ചിലാണ് വ്യാപാരം തുടർന്നതെന്ന് കൊടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച്ച് വിഭാഗം മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു. ദിവസം മുഴുവൻ സൂചിക 23,900-24,000 സോണിൽ തുടർന്നു. ഹ്രസ്വകാലാടിസ്ഥാനത്തിൽ വിപണിയിൽ നെഗറ്റീവ് ട്രെൻഡ് പ്രകടമാകാം. അതേ സമയം ഇപ്പോഴത്തെ ലെവലുകളിൽ നിന്ന് പെട്ടെന്നൊരു പുൾബാക്ക് റാലിക്കുള്ള സാധ്യതകളും നില നിൽക്കുന്നു.
ഡിസംബർ 19 വിപണി:
ബി.എസ്.ഇ സെൻസെക്സ് 964.15 പോയിന്റുകൾ (1.20%) ഇറങ്ങി 79,218.05 നിലവാരത്തിൽ വ്യാപാരം ക്ലോസ് ചെയ്തു
നിഫ്റ്റി 50 സൂചിക 247.15 പോയിന്റുകൾ (1.02%) താഴ്ന്ന് 23,951.70 പോയിന്റുകളിലെത്തി
നിഫ്റ്റി ബാങ്ക് സൂചിക 563.85 പോയിന്റുകൾ (1.08%) താഴ്ന്ന് 51,575.70 നിലവാരത്തിൽ ക്ലോസിങ് നടത്തി
നിഫ്റ്റിയിലെ സെക്ടറുകളിൽ ഫാർമ മാത്രമാണ് ഉയർച്ച നേടിയത്.
കൂടുതൽ നേട്ടമുണ്ടാക്കിയ 10 ഓഹരികൾ
- ഇപ്ക ലാബ്സ്
- ഡോ.റെഡ്ഡീസ് ലാബ്സ്
- ഓറാക്കിൾ ഫിൻ സർവീസസ്
- അബോട്ട് ഇന്ത്യ
- ലുപിൻ
- ബി.എസ്.ഇ
- മണപ്പുറം ഫിനാൻസ്
- ടൊറന്റ് ഫാർമ
- ഹിന്ദുസ്ഥാൻ പെട്രോളിയം
- സിപ്ല
കൂടുതൽ നഷ്ടമുണ്ടാക്കിയ 10 ഓഹരികൾ
- എൽ.ടി.ഐ മൈൻഡ് ട്രീ
- കമ്മിൻസ് ഇന്ത്യ
- എ.ബി.ബി ഇന്ത്യ
- ജിയോ ഫിനാൻഷ്യൽ
- ഡെൽഹിവെറി
- അദാനി ഗ്രീൻ എനർജി
- ഡിക്സൺ ടെക്നോളജീസ്
- നാൽകോ
- 9. യു.പി.എൽ
10. ബജാജ് ഫിൻസെർവ്
(കടപ്പാട്- ഇക്കണോമിക്സ് ടൈംസ് )













