ഝാര്‍ഖണ്ഡില്‍ ഭരണത്തിലുള്ള മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാര്‍ടിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരെ കേന്ദ്ര ആദായ നികുതി വകുപ്പിന്റെ വന്‍ റെയ്‌ഡ്. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെയും കൂട്ടാളികളുടെയും 50 ഇടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ 100 കോടിയുടെ കണക്കില്‍ പെടാത്ത ഇടപാടുകള്‍ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് അവകാശപ്പെട്ടു. റാഞ്ചി, ഗോഡ്ഡ, ബെർമോ, ദുംക, ജംഷഡ്പൂർ, ജാർഖണ്ഡിലെ ചായ് ബാസ, ബിഹാറിലെ പട്ന , ഹരിയാനയിലെ ഗുരുഗ്രാം, പശ്ചിമ ബംഗാളിലെ കൊൽക്കത്ത എന്നിവിടങ്ങളിലെ 50 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.കൽക്കരി വ്യാപാരം/ഗതാഗതം, സിവിൽ കരാറുകൾ നടപ്പാക്കൽ, ഇരുമ്പയിര് വേർതിരിച്ചെടുക്കൽ, സ്പോഞ്ച് ഇരുമ്പ് ഉൽപ്പാദനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏതാനും ബിസിനസ് ഗ്രൂപ്പുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് പറയുന്നു.













