• Home
  • latest news
  • ട്വിറ്ററില്‍ ഇന്ന്‌ വന്‍ തൊഴിലാളി പിരിച്ചുവിടല്‍ നടപ്പാക്കുമെന്ന്‌ സന്ദേശം

ട്വിറ്ററില്‍ ഇന്ന്‌ വന്‍ തൊഴിലാളി പിരിച്ചുവിടല്‍ നടപ്പാക്കുമെന്ന്‌ സന്ദേശം

ശതകോടീശ്വരനായ സംരംഭകൻ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത് ഒരാഴ്ചയ്ക്ക് ശേഷം കമ്പനിയിലെ ജീവനക്കാരെ പിരിച്ചുവിടൽ വെള്ളിയാഴ്ച നടപ്പാക്കുമെന്ന് വാർത്ത. ട്വിറ്ററിലെ 7,500 തൊഴിലാളികളിൽ പകുതിയോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് ഒരു മാധ്യമ റിപ്പോർട്ട് പറയുന്നു. മസ്‌ക്‌ അയച്ചതായി പറയുന്ന ഇ-മെയില്‍ സന്ദേശം ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ ആണ്‌ ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. വെള്ളിയാഴ്‌ച ഓഫീസിലേക്ക്‌ പുറപ്പെടരുതെന്നും ഇ-മെയിലില്‍ ജീവനക്കാരോട്‌ നിര്‍ദ്ദേശിക്കുന്നതായി വാര്‍ത്തയിലുണ്ട്‌. ട്വിറ്ററിനെ ആരോഗ്യപാതയില്‍ നയിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ്‌ പിരിച്ചുവിടലെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നതായി ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. “3,738 പേരെ” പിരിച്ചുവിടാമെന്നും ലിസ്റ്റിൽ ഇനിയും മാറ്റങ്ങൾ വരുത്താമെന്നും നിർദ്ദേശിച്ച സന്ദേശം ജീവനക്കാർ മനസ്സിലാക്കുകയായിരുന്നു. പിരിച്ചുവിടലുകളുടെ കൃത്യമായ എണ്ണം എത്രയാണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും, “ട്വിറ്ററിന്റെ പകുതിയോളം തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. പിരിച്ചുവിടലുകൾ ആരംഭിക്കുമെന്ന് ട്വിറ്റർ ജീവനക്കാരെ ഇമെയിലിൽ അറിയിച്ചിരുന്നു.

ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ഇലോണ്‍ മസ്‌ക്‌ ഭ്രാന്തമായ വ്യാപക മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിരിക്കയാണ്‌. അതിലൊന്നാണ്‌ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറക്കല്‍. കമ്പനി സി.ഇ.ഒ. പരാഗ്‌ അഗര്‍വാളിനെ അതിഭീമ നഷ്ടപരിഹാരം നല്‍കി പുറത്താക്കിയതിനു പിന്നാലെ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ്‌ സെഗാള്‍, ജനറല്‍ കൗണ്‍സല്‍ സീന്‍ എഡ്‌ജറ്റ്‌ എന്നിവരെയും പിരിച്ചു വിട്ടത്‌ കഴിഞ്ഞ ആഴ്‌ചയാണ്‌.
മാത്രമല്ല, ജീവനക്കാര്‍ക്ക്‌ നേരത്തെ നല്‍കിയിരുന്ന വിശ്രമ ദിനങ്ങള്‍ അവരുടെ വര്‍ക്ക്‌ കലണ്ടറില്‍ നിന്നും നീക്കം ചെയ്യുകയുമുണ്ടായി.

ട്വിറ്ററിൽ വ്യക്തിയെയോ കമ്പനിയെയോ ആധികാരികമാക്കുന്ന ഉപയോക്താവിന്റെ പേരിന് മുന്നിലുള്ള ബ്ലൂ വെരിഫിക്കേഷൻ ടിക്കിന് പ്രതിമാസം 8 ഡോളർ ഈടാക്കുന്നത് ഉൾപ്പെടെ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പദ്ധതികൾ മസ്ക് പ്രഖ്യാപിക്കുകയും ചെയ്തതായി വാർത്ത പുറത്തു വന്നു. ഇത് ശരിയാണോ എന്ന് മസ്‌ക് സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *