പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15ഉം 17ഉം വയസ്സുള്ള പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാത്രി ലഖിംപൂർ ഖേരി ജില്ലയിലെ നിഘസൻ പോലീസ് സ്റ്റേഷൻ പരിധിയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നു പേര് ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു എന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ തമോലിയപൂർവ ഗ്രാമത്തിലെ ഒരു കരിമ്പ് തോട്ടത്തിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. സഹോദരിമാർ കാലിത്തീറ്റ വെട്ടുന്നതിനിടെ അയൽ ഗ്രാമത്തിൽ നിന്നുള്ള മൂന്ന് ചെറുപ്പക്കാർ മോട്ടോർ സൈക്കിളിലെത്തി പെൺകുട്ടികളെ ഒരു കുടിലിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായി പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. യുവാക്കൾ എത്തുമ്പോൾ താൻ കുടിലിനുള്ളിൽ കുളിക്കുകയായിരുന്നെന്ന് അമ്മ പറഞ്ഞു,
മരിച്ച കുട്ടികളുടെ കുടുംബം പറയുന്ന പ്രകാരം, മൂന്ന് പ്രതികളും പട്ടികജാതിക്കാരാണ്.













