ശ്രീലങ്കയിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമ്പോൾ, തലസ്ഥാന നഗരമായ കൊളംബോയിലെ സൂപ്പർമാർക്കറ്റുകളിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അതിവേഗം തീർന്നുകൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ഭക്ഷ്യവസ്തുക്കളുടെ വില ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങളിലെത്തുന്നു. വിപണിയിൽ അരിയുടെ നിരക്ക് കിലോഗ്രാമിന് 220 ശ്രീലങ്കൻ രൂപയായി വർദ്ധിച്ചു. പച്ചക്കറികളുടെ വില ഇരട്ടിയിലധികം വർധിച്ചു. ഉരുളക്കിഴങ്ങിന്റെ വില 400 കടന്നപ്പോൾ ഉള്ളിയുടെ വില കിലോയ്ക്ക് 300 രൂപ കടന്നിരിക്കുകയാണ്. പയറുവർഗ്ഗങ്ങൾ എക്കാലത്തെയും ഉയർന്ന നിരക്കായ 620 രൂപയ്ക്കാണ് വിൽക്കുന്നത്, അതേസമയം ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 700 രൂപയ്ക്ക് മുകളിലാണ് വില.
1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്.













