പൗരാവകാശ പ്രവർത്തകയും പത്രപ്രവർത്തകയുമായ ടീസ്റ്റ സെതൽവാദിനെ അവരുടെ എൻജിഒ സംഘടനയുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുംബൈയിൽ തടഞ്ഞുവച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് എടിഎസ് സംഘം സെതൽവാദിനെ കസ്റ്റഡിയിലെടുത്ത് മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശദാംശം അറിവായിട്ടില്ല.
ഗുജറാത്ത് കൂട്ടക്കൊലക്കേസില്‍ നരേന്ദ്രമോദിക്കെതിരെ സുപ്രീംകോടതിയില്‍ സാക്കിയ ജഫ്രി നല്‍കിയ ഹര്‍ജിയില്‍ സഹ ഹര്‍ജിക്കാരിയായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്‌ത സെതല്‍വാദ്. ഈ കേസില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ഇതേത്തുടര്‍ന്ന് ടീസ്‌ത സെതല്‍വാദിനെതിരെ അമിത് ഷാ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്‌തു. ടീസ്‌തയോടുള്ള പ്രതികാരബുദ്ധിയാണ് അവരുടെ സംഘടനയ്‌ക്കെതിരായ കേസില്‍ ടീസ്‌തയെ പിടിക്കുന്നതിനു പിന്നിലെന്ന് സംശയം ഉയര്‍ന്നു.













