സൗദി അറേബ്യയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷയിൽ, കൊലപാതകങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരായ 81 പേരുടെ വധശിക്ഷ ശനിയാഴ്ച നടപ്പാക്കിയതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. 1980 ജനുവരിയിൽ മക്കയിലെ ഗ്രാൻഡ് മസ്ജിദ് പിടിച്ചടക്കിയ കേസിൽ 63 പേരെ ശിരഛേദം ചെയ്ത കൂട്ട വധശിക്ഷ നടപ്പാക്കൽ ആയിരുന്നു ഇതുവരെ സൗദിയിൽ നടത്തിയ ഏറ്റവും വലിയ അവസാനത്തെ സംഭവം.
നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ വധശിക്ഷയിൽ ഉൾപ്പെടുത്തിയതായി സർക്കാർ മാധ്യമം സൗദി പ്രസ് ഏജൻസി പ്രഖ്യാപിച്ചു. വധിക്കപ്പെട്ടവരിൽ ചിലർ യെമനിലെ ഹൂതി വിമതരുടെ പിന്തുണക്കാരും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പായ അൽ-ഖ്വയ്ദയിലെ അംഗങ്ങളുമാണെന്ന് രാജ്യം അറിയിച്ചു. ലോകത്തിന്റെ മുഴുവൻ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന ഭീകരവാദത്തിനും തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾക്കും എതിരെ രാജ്യം കർശനവും അചഞ്ചലവുമായ നിലപാട് സ്വീകരിക്കുന്നത് തുടരുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
2016 ജനുവരിയിൽ രാജ്യത്ത് പ്രകടനങ്ങൾ നടത്തിയിരുന്ന ഒരു പ്രമുഖ പ്രതിപക്ഷ ഷിയ പുരോഹിതൻ ഉൾപ്പെടെ 47 പേരെ രാജ്യം വധിച്ചപ്പോഴാണ് രാജ്യത്തിന്റെ അവസാന കൂട്ട വധശിക്ഷ നടന്നത്.
2019-ൽ, തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ആരോപിച്ച് രാജ്യത്തുടനീളമുള്ള കൂട്ട വധശിക്ഷയിൽ 37 സൗദി പൗരന്മാരെ, അവരിൽ ഭൂരിഭാഗവും ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാരെ ശിരഛേദം ചെയ്തു.
1980 ജനുവരിയിൽ മക്കയിലെ ഗ്രാൻഡ് മസ്ജിദ് പിടിച്ചടക്കിയ കേസിൽ ശിക്ഷിക്കപ്പെട്ടവരെ 63 പേരെ കഴുത്തറുത്ത് കൊന്നിരുന്നു.













