കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ നടപ്പാകും.
അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. സത്യവാങ്മൂലം കയ്യിൽ കരുതണം. നിയന്ത്രണം നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ത്ഥികള്‍, റെയില്‍വേ സ്റ്റേഷന്‍–വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ , മുന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും, ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും മതിയായ രേഖകളോടെ യാത്ര അനുവദിക്കും.
ദീർഘ ദൂര ബസ്സുകളും ട്രെയിൻ സർവീസും ഉണ്ടാകും.
അടിയന്തിര സാഹചര്യത്തിൽ വർക്ക്‌ഷോപ്പുകൾ തുറക്കാം.
വിവാഹങ്ങൾക്കും മരണന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവൂ.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 9 വരെ തുറക്കാം. മെഡിക്കൽ സ്റ്റോറുകൾ ആംബുലൻസ് എന്നീ സേവനങ്ങൾക്ക് തടസ്സമില്ല.
ബേക്കറികളിലും ഹോട്ടലുകളിലും പാർസൽ മാത്രം.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
നാളെയും അടുത്ത 30 നും ആണ് ഈ നിയന്ത്രണങ്ങൾ.













