മലപ്പുറം ജില്ലയിൽ നിപ ബാധിച്ച 14 വയസ്സുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്നു കുട്ടി. കേരളത്തിലെ 24–മത്തെ നിപ ബാധിത മരണമാണ് ഇത്.
ഭയപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് മാധ്യമങ്ങളുമായി സംസാരിക്കവേ പറഞ്ഞു. 214 പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇതില്‍ ഏഴുപേര്‍ മഞ്ചേരി, കോഴിക്കോട് ആശുപത്രികളില്‍ രോഗലക്ഷങ്ങളോടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്‍ഡക്‌സ് കേസ് എന്നു പറയാവുന്ന, അതായത് ആദ്യമായി രോഗം ബാധിച്ച ആള്‍ ആണോ മരണപ്പെട്ട കുട്ടി എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.
