ജമ്മു-കശ്മീരില്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരര്‍ വെടിവെച്ചു കൊന്നു. മേയ് ഏഴിന് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തിലാണ് സംഭവം.
ബീഹാറിൽ നിന്നുള്ള ഒരു തൊഴിലാളിയെ ബുധനാഴ്ച ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരർ വെടിവച്ചു കൊന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബിജ്‌ബെഹറ മേഖലയിലെ ജബ്ലിപോറയിൽ പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് രാജാ ഷായ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.














