• Home
  • latest news
  • ഹമാസിനെ വെറുതെ വിട്ടില്ല ,പക്ഷേ ഇറാന്‍ ഇസ്രായേലിനെ വിറപ്പിച്ചിരിക്കുന്നു

ഹമാസിനെ വെറുതെ വിട്ടില്ല ,പക്ഷേ ഇറാന്‍ ഇസ്രായേലിനെ വിറപ്പിച്ചിരിക്കുന്നു

ഏപ്രിൽ 14 ന് ടെഹ്‌റാൻ മിസൈൽ ആക്രമണത്തിന് ശേഷം ഇറാനെതിരെ ഇസ്രായേൽ പദ്ധതിയിടുന്ന ഒരു പ്രത്യാക്രമണത്തിലും തൻ്റെ രാജ്യം പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോർട്ട്. ദമാസ്‌കസിലെ തങ്ങളുടെ എംബസി വളപ്പിൽ ഏപ്രിൽ 1 ന് നടത്തിയ ആക്രമണത്തിന് ഇറാൻ കാണിച്ച പ്രതികാരത്തിന് തിരിച്ചടി നൽകാനുള്ള സാധ്യത ഇസ്രായേലിൻ്റെ യുദ്ധ കാബിനറ്റ് വിലയിരുത്തുന്ന വേളയിലാണ് അമേരിക്ക ഇസ്രായേലിനെ സഹായിക്കില്ലെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . തങ്ങളും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറാൻ യുഎസിന് മുന്നറിയിപ്പ് നൽകിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത്.

ഇസ്രയേലിനെതിരായ ആക്രമണത്തിന് ശേഷം, ഏതെങ്കിലും സൈനിക നടപടിക്കെതിരെ ഇറാൻ യുഎസിന് തുറന്ന മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ യുഎസുമായി ഏറ്റുമുട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. എന്നാൽ യുഎസ് സൈനിക നടപടി ആരംഭിച്ചാൽ തിരിച്ചടിക്കുമെന്ന് ടെഹ്‌റാൻ വ്യക്തമാക്കി. ഇസ്രയേലിൻ്റെ ‘പ്രതിരോധത്തിനുള്ള അവകാശത്തെ’ അമേരിക്ക വീണ്ടും പിന്തുണച്ച സാഹചര്യത്തിലാണ് ഭീഷണി. കഴിഞ്ഞ അര വർഷമായി ഗാസയിൽ ബോംബാക്രമണം നടത്തുന്ന ഇസ്രായേലിനെ ഇറാൻ്റെ ആക്രമണം വിറപ്പിച്ചിരിക്കുകയാണ്.

അമേരിക്കയുടെ നിലപാട് ഇസ്രായേലിന്റെ പ്രത്യാക്രമണ പദ്ധതികളെ സങ്കീര്‍ണമാക്കും. മേഖലയിലെ മുസ്ലീം രാജ്യങ്ങളുമായെല്ലാം സൗഹൃദമുള്ള ഇസ്രായേല്‍ ഇറാനുമായി മാത്രം നിരന്തര ശത്രുത കാട്ടുന്നത് അമേരിക്ക ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുമായി ഇറാന്‍ നല്ല ബന്ധത്തിലായതിനാല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഇസ്രായേലിന് നല്ല സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിയും വരും.

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും ഇസ്രായേൽ തടഞ്ഞത് വഴി ഇസ്രായേലിന് 1 ബില്യൺ ഡോളറിലധികം നഷ്ടം വരുത്തിയതായി റിപ്പോർട്ട്. ഇസ്രായേലി ബ്രിഗിനെ ഉദ്ധരിച്ച് യെനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. . ഇറാൻ്റെ ആക്രമണം തടയാൻ ഒറ്റരാത്രികൊണ്ട് ഇസ്രായേലിൻ്റെ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കുന്നതിനുള്ള ഉയർന്ന ചെലവ് ഐഡിഎഫ് മേധാവിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ജനറൽ റീം അമിനോച്ച്‌ വെളിപ്പെടുത്തി. ഒരു രാത്രികൊണ്ട് ഇസ്രായേലിൻ്റെ പ്രതിരോധത്തിന് വേണ്ടി രാജ്യത്തിന് 1.06-1.33 ബില്യൺ ഡോളർ ചിലവായി.

ഇറാൻ 300-ലധികം ഹൈപ്പർസോണിക് മിസൈലുകളും കാമികാസെ ഷാഹെദ് ഡ്രോണുകളും ഇസ്രായേലിൽ പ്രയോഗിച്ചതിനു ശേഷം ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇസ്രായേലിന്റെ ആയുധ പ്രതിരോധ സംവിധാനത്തിന്റെ മികവിനെക്കുറിച്ചുള്ള ആ രാജ്യത്തിന്റെ അവകാശവാദത്തെക്കുറിച്ചാണ്. 99 ശതമാനം മിസ്സൈലുകളും തങ്ങള്‍ ലക്ഷ്യത്തിലെത്തും മുമ്പേ തകര്‍ത്തുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ഇറാന്‍ തള്ളിക്കളയുന്നു. ഇസ്രായേല്‍ അവകാശവാദം കള്ളമാണെന്ന് ടെഹ്‌റാന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *