കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായി സഭാ നേതൃത്വത്തെ വലിയ വിവാദത്തിലാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധർ ബിഷപ്പ് സ്ഥാനത്തു നിന്നും രാജിവെച്ചു. മാര്‍പ്പാപ്പ രാജി സ്വീകരിച്ചു. സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഇത് സംബന്ധിച്ച വീഡിയോ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
രാജി അച്ചടക്ക നടപടിയല്ലെന്നാണഅ ഇന്ത്യയിലെ വത്തിക്കന്‍ സ്ഥാനപതിയുടെ അറിയിപ്പിലുള്ളത്. ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നതാണ്. എന്നാല്‍ ഇതിനെതിരായ അപ്പീല്‍ ഹൈക്കോടതിയില്‍ എത്തിയ പശ്ചാത്തലം രാജിക്കു പിന്നിലുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
ഏറെ സന്തോഷവും നന്ദിയുമുണ്ടെന്നാണ് ബിഷപ്പ് ഫ്രാങ്കോയുടെ ആദ്യ പ്രതികരണം. പ്രത്യക്ഷമായും പരോക്ഷമായും ഒപ്പം നിന്നവര്‍ക്ക് ബിഷപ്പ് നന്ദി അറിയിച്ചു. ഇനി മുതല്‍ ബിഷപ്പ് എമിരറ്റസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുക.