Categories
latest news

നാല് മാസമായി ബിജെപി ബ്രിജ്ഭൂഷൺ സിങ്ങിനെ സംരക്ഷിക്കുന്നു… പിന്നിൽ കുറെ അരമന രഹസ്യങ്ങൾ

യുപിയിലെ കൈസർഗഞ്ച് എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ ബിജെപിക്ക് മേൽ സമ്മർദം ശക്തമാകുമ്പോൾ , ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ പാർട്ടി നാല് മാസമായി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കുന്നു. ഇനിയും അതിൽ ഉടനെ മാറ്റം ഉണ്ടാകില്ല താനും. എന്താണ് ഇത്ര മാത്രം സംരക്ഷണം ബിജെപി നൽകാൻ കാരണം–പരിശോധിക്കാം.

1991-ൽ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 66-കാരനായ ബ്രിജ്ഭൂഷൺ ശരൺ സിങ് ഇപ്പോഴും ഉത്തർപ്രദേശിൽ നിന്നുള്ള എംപിയാണ്. 1996ൽ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയെന്നാരോപിച്ച് ടാഡ കേസിൽ കുറ്റാരോപിതനായ സിംഗിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കെക്തിദേവി സിംഗിനെ ഗോണ്ടയിൽ നിന്ന് ബിജെപി മത്സരിപ്പിച്ച് വിജയിപ്പിച്ചു. 1998-ൽ ഗോണ്ടയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടിയുടെ കീർത്തിവർദ്ധൻ സിങ്ങിനോട് സിങ് പരാജയപ്പെട്ടു.

thepoliticaleditor

2009-ൽ ബി.ജെ.പി.യുടെ സാധ്യത കുറഞ്ഞുവരുന്നതായി മനസ്സിലാക്കിയ സിംഗ് എസ്.പിയിലേക്ക് മാറുകയും കൈസർഗഞ്ചിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്‌തു.

ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പേ സിങ്ങിന്റെ സംഘപരിവാറുമായുള്ള ബന്ധം തുടങ്ങിയിരുന്നു . അന്തരിച്ച വിഎച്ച്പി തലവൻ അശോക് സിംഗാളിന്റെ അടുത്തയാളായി സിങ് കണക്കാക്കപ്പെടുന്നു. അയോധ്യയിൽ പഠിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വന്ന ഇദ്ദേഹം, 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിൽ ഉണ്ടായിരുന്നു. അയോദ്ധ്യ കേസിൽ സിങ്ങും പ്രതിയായിരുന്നു.

അയോധ്യ മുതൽ ശ്രാവസ്തി വരെ 100 കിലോമീറ്റർ വലയത്തിൽ വ്യാപിച്ചുകിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയുടെ നായകനാണ് സിങ്. ഈ സ്വാധീനമാണ് അദ്ദേഹത്തിന്റെ ശക്തിയും. ചെലുത്തുന്നു. അദ്ദേഹത്തിന്റെ പിൻബലത്തിൽ ബന്ധുക്കളും അത്തരം സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ വികസനത്തിൽ സിംഗിന്റെ പങ്ക് അവഗണിക്കാനാവില്ലെന്ന് അദ്ദേഹം നടത്തുന്ന ഒരു കോളേജിലെ പ്രിൻസിപ്പൽ പറഞ്ഞു.

“തൊണ്ണൂറുകളുടെ തുടക്കം വരെ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ജില്ലകളായിരുന്ന ഗോണ്ട, ബെഹ്‌റൈച്ച്, ശ്രാവസ്തി, ബൽറാംപൂർ എന്നിവിടങ്ങളിലേക്ക് അദ്ദേഹം വിദ്യാഭ്യാസം കൊണ്ടുവന്നു. കോളേജുകൾ ഇല്ലെന്ന് തോന്നിയിടത്തെല്ലാം അദ്ദേഹം അത് സ്ഥാപിച്ചു.”–പ്രിൻസിപ്പൽ പറയുന്നു.

ലോക്‌സഭാ വെബ്‌സൈറ്റിലെ സിങ്ങിന്റെ പ്രൊഫൈലിൽ അദ്ദേഹത്തെ ‘കർഷകനായ സാമൂഹിക പ്രവർത്തകൻ, സംഗീതജ്ഞൻ, കായികതാരം, വിദ്യാഭ്യാസ വിചക്ഷണൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

സിങിന്റെ സ്വാധീനം ബിജെപിക്ക് അവഗണിക്കാന്‍ വയ്യ എന്നതാണ് ദേശീയ ഗുസ്തി താരങ്ങള്‍ ഒന്നടങ്കം മാസങ്ങളായി വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും ബിജെപി ഇദ്ദേഹത്തിനെതിരെ ചെറുവിരല്‍ പോലും അനക്കാത്തതിനു പിന്നില്‍. ബിജെപി ദേശീയ നേതാക്കളുമായി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് വലിയ ചങ്ങാത്തത്തിലാണ്.

Spread the love
English Summary: secrets behind the protection for brij bhushan singh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick