കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ആലോചനകളും യോഗങ്ങളും തുടരുന്നതിനിടെ, മുതിർന്ന നേതാവ് സിദ്ധരാമയ്യയുമായി അധികാരം പങ്കിടൽ കരാറിന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ തയ്യാറാകുന്നതായി സൂചന. എന്നാൽ പുതിയൊരു നിബന്ധന വെച്ചിട്ടുണ്ട്–ഒന്നുകിൽ ആദ്യ തവണ തനിക്കു തരണം, അല്ലെങ്കിൽ പങ്കിടൽ കരാർ എഴുതിത്തരണം, ദേശീയ നേതൃത്വം കരാർ പരസ്യമായി പ്രഖ്യാപിക്കണം. ആദ്യത്തെ രണ്ടര വർഷത്തെ കാലാവധി തനിക്കും രണ്ടാമത്തേത് സിദ്ധരാമയ്യയ്ക്കും നൽകണമെന്ന് ഡികെ ശിവകുമാർ ആവശ്യപ്പെടുന്നു. തനിക്ക് ആദ്യ ടേം നൽകണമെന്നും അല്ലെങ്കിൽ ഒന്നും വേണ്ടെന്നും ഡികെ ശിവകുമാർ തുറന്നടിച്ചുവെന്നാണ് സൂചന.
ഡികെ ശിവകുമാർ ബുധനാഴ്ച മല്ലികാർജുൻ ഖാർഗെയെ അദ്ദേഹത്തിന്റെ വസതിയിൽ വീണ്ടും കണ്ടു. പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രസ്താവനകളും നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ രണ്ട് നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ശിവകുമാര്‍ തന്റെ അവകാശവാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായാണ് പുറത്തേക്ക് വരുന്ന വാര്‍ത്തകളെങ്കിലും അവസാന നിമിഷം മേല്‍പ്പറഞ്ഞ ഒത്തുതീര്‍പ്പിന് അനുസരിച്ച് നീങ്ങാന്‍ ഉദ്ദേശിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ സ്രോതസ് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.