മലയാളികൾക്കും സുപരിചിതനായ പ്രമുഖ തെന്നിന്ത്യൻ ഹാസ്യനടനും നിർമാതാവും സംവിധായകനുമായ മനോബാല (69) ചെന്നൈയിൽ അന്തരിച്ചു. പാൻക്രിയാസിനെ ബാധിച്ച അസുഖത്തിന് ചികിത്സയിലായിരുന്നു.
240ലേറെ സിനിമകളിൽ മനോബാല വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികിൽസയെത്തുടർന്നു വിശ്രമത്തിലായിരുന്നു.
ഗൗരവത്തില്‍ തമാശ കാണിക്കാനുള്ള മനോബാലയുടെ പാടവം മൂലം അത്തരം വേഷങ്ങളിലൂടെ തമിഴ്‌സിനിമാസ്വാദകരായ മലയാളികള്‍ക്ക് ഇദ്ദേഹം ഏറെ പരിചിതനാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന മലയാള സിനിമയിലെ മനോബാലയുടെ വേഷം ശ്രദ്ധേയമായിരുന്നു.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഭാരതിരാജയുടെ സഹായിയായി തന്റെ കരിയർ ആരംഭിച്ച മനോബാല 700 ഓളം സിനിമകളിൽ അഭിനയിച്ചു, 40 ഓളം സിനിമകൾ സംവിധാനം ചെയ്തു, കൂടാതെ കുറച്ച് സിനിമകളും നിർമ്മിച്ചിട്ടുണ്ട്. സേതു , പിതാമഗൻ , ഊർക്കാവലൻ , കാട്രിൻ മൊഴി , ചക്ര എന്നിവയാണ് അദ്ദേഹത്തിന്റെ അവിസ്മരണീയ ചിത്രങ്ങൾ .