അദാനിക്കെതിരായ ആരോപണങ്ങളില്‍ വിവാദ പ്രതികരണം നടത്തി പ്രതിപക്ഷത്ത് ഭിന്നതയുണ്ടെന്ന പ്രചാരണത്തിന് ഇടയാക്കിയ എന്‍.സി.പി.മേധാവി ശരത്പവാറിന്റെ അഭിപ്രായം കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി അവഗണിക്കുന്നു. പവാറിന്റെ അഭിപ്രായം വ്യക്തിപരം മാത്രമെന്ന് രാഹുല്‍ പ്രതികരിക്കുകയും അതേ സമയം തന്നെ അദാനിക്കെതിരായ തന്റെ ആക്രമണം വീണ്ടും ശക്തമാക്കുകയും ചെയ്തു.
“അവർ സത്യം മറയ്ക്കാൻ ആഗ്രഹിക്കുന്നു, അതിനാൽ അവർ എല്ലാ ദിവസവും ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നു. എന്റെ ചോദ്യം അതേപടി തുടരുന്നു- അദാനിയുടെ ബിനാമി കമ്പനികളിലെ 20,000 കോടി രൂപ ആരുടേതാണ്?”–രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.