രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവികസേനാ വിമാനത്താവളത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കസവുമുണ്ടും ജുബ്ബയും ഷാളുമണിഞ്ഞാണ് മോദിയെത്തിയത്. പിന്നീട് എറണാകുളം നഗരത്തിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തി. 1.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോ തേവരയിലെ സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവിടെ യുവം കോൺക്ലേവിൽ പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും.
യുവമിനെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മോദി കേരളത്തിലെ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രസർക്കാർ കർഷകരുടെ വരുമാനമാർഗമായ പ്രകൃതിദത്ത റബറിന്റെ വില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് സഭയിലെ ഒരു വിഭാഗം വാഗ്ദ്ധാനം ചെയ്ത സാഹചര്യത്തിലാണ് യോഗം നടക്കുന്നത്.
നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പറക്കും, അവിടെ തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലുള്ള കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടൊപ്പം തിരുവനന്തപുരത്ത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തറക്കല്ലിടും . ഒപ്പം മെട്രോ റെയിൽ ശൃംഖലയുമായി സംയോജിപ്പിച്ച് ഇത്തരത്തിലുള്ള ആദ്യത്തെ പൊതു ബോട്ട് സർവീസായ കൊച്ചി വാട്ടർ മെട്രോയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.