കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭർത്താവ് കെപിസിസി ഓഫിസിൽ വെച്ച് അപമര്യാദയായി അപമര്യാദയായി പെരുമാറി എന്നാരോപിച്ച് മഹിളാ കോൺഗ്രസ് നേതാവ്. ഡിസിസി ജനറൽ സെക്രട്ടറിയും കൂടിയായ കൃഷ്ണകുമാറിനെതിരെയാണ് പരാതി . പരാതിയിൽ ഉറച്ചു നിൽക്കുന്നതായി മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവ് സുനിത വിജയൻ പറഞ്ഞു . കൃഷ്ണകുമാറിനെതിരെ മ്യൂസിയം പൊലീസിൽ സുനിത മൊഴി നൽകി. വിഷയത്തിൽ കെപിസിസിയുടെയും മഹിളാ കോൺഗ്രസിന്റെയും ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്നും സുനിത ആരോപിച്ചു.
മഹിളാ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ കെപിസിസി ഓഫിസിൽവച്ച് കൃഷ്ണകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് സുനിതയുടെ പരാതി. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടാവാന്‍ സാധ്യതയുണ്ടായിട്ടും താന്‍ രമേശ് ചെന്നിത്തലയുടെ അനുയായി ആണെന്ന കാരണത്താല്‍ സ്ഥാനം തരില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞെന്ന് സുനിത പറയുന്നു.