മൂന്നാം ലോക മഹായുദ്ധം തടയാൻ കഴിയുന്ന ഏക പ്രസിഡന്റ് സ്ഥാനാർത്ഥി താനാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2024-ൽ താൻ വിജയിച്ചാൽ റഷ്യ-ഉക്രെയ്ൻ തർക്കം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന് മുൻ യുഎസ് പ്രസിഡന്റ് പറഞ്ഞു. അയോവയിൽ നടന്ന ഒരു പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ചരിത്രത്തിൽ “ഇതിനേക്കാൾ അപകടകരമായ ഒരു കാലം” ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.
ജോ ബൈഡൻ റഷ്യയെ ചൈനയുടെ കൈകളിലേക്ക് നയിച്ചുവെന്നും,ഇത് ലോകത്തെ ഒരു ആണവയുദ്ധത്തിലേക്ക് നയിക്കുമെന്നും ട്രംപ് പറഞ്ഞു.