2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ട ബലാത്സംഗം ചെചെയ്ത കേസിലെ പ്രതികളെ ശിക്ഷാ കാലാവധി തീരും മുൻപ് ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനോ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും ഗുജറാത്ത് സർക്കാരിനും 11 പ്രതികൾക്കും സുപ്രീം കോടതി തിങ്കളാഴ്ച നോട്ടീസ് അയച്ചു.
ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസ് ഏപ്രിൽ 18 മുതൽ വിശദമായ വാദം കേൾക്കാൻ മാറ്റിവെച്ചു.