Categories
latest news

കര്‍ണാടകത്തില്‍ മുസ്ലീം വിരോധം ജ്വലിപ്പിച്ച് അസം മുഖ്യമന്ത്രിയുടെ പ്രസംഗം

കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി പരസ്യമായി വന്‍തോതിലുളള വര്‍ഗീയ അജണ്ടയുമായി ബിജെപി നേതാക്കള്‍ കളത്തിലിറങ്ങി. ആസ്സാമിനെ വലിയ തോതില്‍ വര്‍ഗീയമായി വിഭജിച്ച് അധികാരത്തിലെത്തിയ ഹിമന്ത ബിസ്വ ശര്‍മ മുസ്ലീങ്ങളെ പരസ്യമായി ലക്ഷ്യമിട്ടാണ് തന്റെ പര്യടനത്തില്‍ പ്രസംഗിച്ചത്. അസമിൽ മദ്രസകളുടെ ആവശ്യമില്ലെന്നും വരും ദിവസങ്ങളിൽ അവയെല്ലാം അടച്ചുപൂട്ടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബംഗളുരുവിൽ പ്രസ്താവിച്ചു.
ഇതുവരെ നൂറുകണക്കിന് മദ്രസകൾ അടച്ചുപൂട്ടിയെന്നും മദ്രസകള്‍ക്കു പകരം കോളജുകളും സർവകലാശാലകളും പണിയാനാ‌ണ് സര്‍ക്കാര്‍ തീരുമാനമെന്നും ശർമ്മ പറഞ്ഞു. കര്‍ണാടകയില്‍ നടക്കുന്ന ശിവ് ചരിത് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക തിരഞ്ഞെ‌ടുപ്പിനോട് അനുബന്ധിച്ച് ബിജെപി നേതാക്കളു‌ടെ പര്യടനത്തിന്‍റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ ബെംഗളൂരുവില്‍ എത്തിയത്. “കോൺഗ്രസുകാർ ബാബറി മസ്ജിദിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. രാമക്ഷേത്രത്തെക്കുറിച്ചല്ല. കോൺഗ്രസുകാർ പുതിയ കാലത്തെ മുഗളന്മാർ ആണ്. അവരെ ജനം കടുത്ത പാഠം പഠിപ്പിക്കണം. കോൺഗ്രസിനെ രാജ്യത്തു നിന്നുതന്നെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. രാജ്യത്തെ കയ്യടക്കി ഭരിച്ച ഔറംഗസീബിനെക്കാൾ പത്ത് മടങ്ങ് ശക്തനായിരുന്നു ശിവാജി എന്ന കാര്യം എന്തുകൊണ്ട് പറയുന്നില്ല? കോൺഗ്രസ് ചരിത്രകാരന്മാരെ ആക്ഷേപിക്കുകയാണ് “– ഹിമന്ത പറഞ്ഞു.

Spread the love
English Summary: himantha biswa sarma against madrasas in assam

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick