നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന ‘സാഷ’ എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് പെൺ ചീറ്റയ്ക്ക് അണുബാധ ഉണ്ടായിരുന്നു.
ജനുവരി 23 ന് സാഷ ക്ഷീണത്തിന്റെയും ബലഹീനതയുടെയും ലക്ഷണങ്ങൾ കാണിച്ചു. തുടർന്ന് അവളെ ചികിത്സയ്ക്കായി ക്വാറന്റൈൻ എൻക്ലോസറിലേക്ക് മാറ്റി. സാഷയ്ക്ക് മൂന്ന് വയസ്സായിരുന്നു, കഴിഞ്ഞ വർഷം സെപ്തംബർ 17 ന് ഇന്ത്യയുടെ ചീറ്റയെ പുനരവതരിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി നമീബിയയിൽ നിന്നും എട്ട് ചീറ്റകളെ കുനോയിൽ കൊണ്ടുവന്ന് വിടുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ എല്ലാ ചീറ്റകളെയും ക്വാറന്റൈനിൽ നിരീക്ഷണത്തിലാക്കിയിരുന്നു. നവംബറിൽ അവരെ വിശാലമായ ഇടങ്ങളിലേക്ക് സ്വതന്ത്രരാക്കി . ചീറ്റപ്പുലികൾ സ്വന്തമായി വേട്ടയാടുകയും പുതിയ വീടുമായി പൊരുത്തപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുകയും ഉണ്ടായി.
12 ചീറ്റകളുടെ അടുത്ത കൂട്ടം ഉടൻ തന്നെ ഇന്ത്യയിലെത്താനിരിക്കെയാണ് ഇവിടെ കൊണ്ടുവന്ന ഒരെണ്ണം ചത്തിരിക്കുന്നത്. .