ഭൂമിക്ക് പകരം ബീഹാർ സ്വദേശികൾക്ക് റെയിൽവേയിൽ ജോലി നൽകിയെന്ന കേസിൽ കുറ്റപത്രം നൽകിയതിന് ശേഷവും തുടരന്വേഷണം നടത്തുന്നു എന്ന് പറഞ്ഞു കൊണ്ട് മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദിനെ ചൊവ്വാഴ്ച സിബിഐ ചോദ്യം ചെയ്‌തു .അദ്ദേഹത്തിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ പട്‌നയിലെ വസതിയിൽ ഇന്നലെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ലാലുവിനെ ചോദ്യം ചെയ്യുന്നത്.
ലാലു പ്രസാദ് ഇപ്പോൾ താമസിക്കുന്ന പണ്ടാര പാർക്കിലെ മകൾ മിഷ ഭാരതിയുടെ വസതിയിൽ ഇന്ന് രാവിലെ 10.40 ഓടെ രണ്ട് കാറുകളിലായി അഞ്ച് സി.ബി.ഐ ഉദ്യോഗസ്ഥരുടെ സംഘം എത്തി. ചോദ്യം ചെയ്യൽ തുടരുകയാണെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.