ത്രിപുരയിൽ വൈകീട്ട് 3 മണി വരെ 28.13 ലക്ഷം വോട്ടർമാരിൽ 69.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെടുപ്പിനിടെയുണ്ടായ വ്യത്യസ്‌ത അക്രമസംഭവങ്ങളിൽ ഒരു സി.പി.എം. നേതാവും ഇടതുപാർട്ടിയുടെ രണ്ട് പോളിങ് ഏജന്റുമാരും ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. 40-45 ഇടങ്ങളിൽ വോട്ടിങ് യന്ത്രം തകരാർ റിപ്പോർട്ട് ചെയ്‌തു.
“ബിജെപിക്ക് വേണ്ടി അക്രമികൾ കുഴപ്പമുണ്ടാക്കുകയും ജനങ്ങളെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു” എന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ ആരോപിച്ചു. സമാനമായ രീതിയിൽ ധൻപൂരിലും മോഹൻപൂരിലും ഭരണകക്ഷിയുടെ ഭാഗത്തു നിന്നും അക്രമമുണ്ടായതായി തിപ്ര മോത മേധാവി പ്രദ്യോത് ദേബ്ബർമ പറഞ്ഞു.