ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ഇന്ത്യന്‍ ആദായ നികുതി വകുപ്പിന്റെ തുടര്‍ച്ചയായി മൂന്നു ദിവസം നീണ്ട റെയ്ഡ് വ്യാഴാഴ്ച അവസാനിച്ചതിനു പിറകെ നിര്‍ഭയ റിപ്പോര്‍ട്ടിങ് ഇനിയും തുടരുമെന്ന് പ്രഖ്യാപിച്ച് ബിബിസി അധികൃതര്‍. തങ്ങളുടെ ഔട്ട്പുട്ട് സംവിധാനം പഴയതു പോലെ സാധാരണ നിലയിലായി എന്നും പ്രേക്ഷകരെ സേവിക്കാന്‍ സജ്ജമായെന്നും ബിബിസി പ്രസ്താവനയില്‍ പറഞ്ഞു.
“ആദായനികുതി അധികാരികൾ ഡൽഹിയിലെയും മുംബൈയിലെയും ഞങ്ങളുടെ ഓഫീസുകൾ ഉപേക്ഷിച്ചു . ഞങ്ങൾ അധികാരികളുമായി സഹകരിക്കുന്നത് തുടരും. എത്രയും വേഗം കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ ജീവനക്കാരെ പിന്തുണയ്ക്കുന്നു . അവരിൽ ചിലർ നീണ്ട ചോദ്യം ചെയ്യലിന് വിധേയരാകുകയോ രാത്രി ഓഫീസിൽ തന്നെ തങ്ങേണ്ടി വരികയോ ചെയ്തവരാണ് .അവരുടെ ക്ഷേമമാണ് ഞങ്ങളുടെ മുൻഗണന. ഞങ്ങളുടെ ഔട്ട്‌പുട്ട് സാധാരണ നിലയിലായി. ഇന്ത്യയിലും പുറത്തുമുള്ള ഞങ്ങളുടെ പ്രേക്ഷകരെ സേവിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്– ബിബിസി വ്യാഴാഴ്ച രാത്രി പ്രസ്താവനയിൽ പറഞ്ഞു.