അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തകര്‍ന്നിടിയുകയും ആസ്തികള്‍ ഇടിഞ്ഞ് കൂപ്പു കുത്തുകയും ചെയ്ത സാഹചര്യത്തില്‍ അദാനി ഗ്രൂപ്പിന്റെ വായ്പകള്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളെ നിഷേധിച്ച് റിസര്‍വ്വ് ബാങ്കിന്റെ പ്രസ്താവന. അദാനിയുടെ പേര് പരാമര്‍ശിക്കാതെയാണ് പത്രക്കുറിപ്പ്. വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നൽകിയ വായ്പാ വിവരങ്ങളും നടത്തിയ നിക്ഷേപങ്ങളും റിസർവ് ബാങ്ക് തേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബാങ്കുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ എത്ര ശതമാനമാണ് അദാനി ഗ്രൂപ്പിന്റേതെന്നാണ് ആർബിഐ ആരാഞ്ഞത്.
രാജ്യത്തെ ബാങ്കിങ് സംവിധാനം ഭദ്രതയോടെ തുടരുന്നുണ്ടെന്നും ഒരു ബിസിനസ് കമ്പനിയുമായുളള വായ്പാ ഇടപാടുകള്‍ ബാങ്കിങിന്റെ സുസ്ഥിരതയെ ബാധിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നുള്ള വ്യക്തമാക്കലും ഉണ്ടായി.