മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചു. ജാർഖണ്ഡ് ഗവർണർ ആയ രമേഷ് ബൈസിനെ മഹാരാഷ്ട്രയുടെ പുതിയ ഗവർണറായി നിയമിച്ചു. ഭഗത് സിംഗ് കോഷിയാരി കഴിഞ്ഞ വർഷം നവംബറിൽ അമിത് ഷായ്ക്ക് തന്റെ സ്ഥാനം രാജിവയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കത്തെഴുതിയിരുന്നു.
ഭഗത്സിംഗ് കോഷിയാരിക്ക് സ്ഥാനം പോയതിന് വഴിവെച്ചത് അദ്ദേഹത്തിന്റെ ഒരു ശിവജി വിശേഷണമാണ്.
കഴിഞ്ഞ വര്ഷം നവംബർ 19-ന് ഔറംഗബാദിൽ നടന്ന ഒരു സർവ്വകലാശാലാ പരിപാടിയിൽ ശിവാജിയെ പഴയകാലത്തിന്റെ പ്രതീകമെന്ന് കോഷിയാരി വിശേഷിപ്പിച്ചിരുന്നു.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവരും കോഷിയാരിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. കോഷിയാരിയുടെ ശിവാജി പ്രസ്താവന ബിജെപി യെ പ്രകോപിപ്പിച്ചു.