ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം തുർക്കി-സിറിയ അതിർത്തി പ്രദേശത്ത് വീണ്ടും കനത്ത ഭൂചലനം. തിങ്കളാഴ്ച വൈകി 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നിരവധി ആളുകൾ മരിച്ചതായി ഭയപ്പെടുന്നു. ഹതായ് പ്രവിശ്യയിലെ ഡെഫ്നെ നഗരത്തെ കേന്ദ്രീകരിച്ചാണ് ഭൂചലനമുണ്ടായതെന്ന് രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജൻസിയായ എഎഫ്എഡി പറഞ്ഞു.
ശക്തമായ ഭൂചലനവും സെൻട്രൽ ആന്റക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങളും രണ്ട് റോയിട്ടേഴ്സ് പ്രതിനിധികൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലും ലെബനനിലും ഭൂചലനം അനുഭവപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ടർമാർ പറഞ്ഞു. ഭൂകമ്പത്തിൽ തകർന്ന ചില കെട്ടിടങ്ങൾ വീണ്ടും തകർന്നതായി എൻടിവി ടെലിവിഷൻ പറയുന്നു. ആളപായം സംബന്ധിച്ച് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ വന്നിട്ടില്ല.
ഫെബ്രുവരി 6-ന് ഉണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങൾ അയൽരാജ്യങ്ങളായ സിറിയയെയും പിടിച്ചുകുലുക്കിയിരുന്നു. ഒരു ദശലക്ഷത്തിലധികം ഭവനരഹിതരാക്കിയ ഈ ദുരന്തം , ഇരു രാജ്യങ്ങളിലെയും 46,000 പേരുടെ ജീവനും അപഹരിച്ചിരുന്നു. ഇപ്പോഴും കാണാതായവരെ മുഴുവൻ കണ്ടെത്തിയിട്ടില്ല.