ഝാർഖണ്ഡിലെ ഗ്രാമവികസന വകുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിട്ടാണെന്നു പറയുന്നു, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച മുതൽ ആരംഭിച്ച റെയ്‌ഡ് തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ റാഞ്ചി, ജംഷഡ്പൂർ എന്നിവയുൾപ്പെടെ രണ്ട് ഡസനോളം സ്ഥലങ്ങളിൽ റെയ്‌ഡ് നടക്കുന്നുണ്ട്.
ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് തിരച്ചിലെന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്.
എന്നാല്‍ 24 മുതല്‍ റാഞ്ചിയില്‍ ആരംഭിക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ശോഭ കെടുത്താനും നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കി വശം കെടുത്താനുമാണ് ഇപ്പോള്‍ ഇ.ഡി. റെയ്ഡ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്.