ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം ആക്രമണവും പ്രത്യാക്രമണവുമായി തുടരുന്നു. ഗാസയിലേക്കുള്ള റോക്കറ്റാക്രമണത്തിന് പ്രതികരണമെന്നോണം കിഴക്കന്‍ ജെറുസലേമിലെ സിനഗോഗില്‍ വെള്ളിയാഴ്ച രാത്രിയില്‍ 13 വയസ്സുകാരന്‍ തുരുതുരാ വെടിയുതിര്‍ത്ത സംഭവമാണ് ഒടുവിലത്തേത്. ഇതുമായി ബന്ധപ്പെട്ട് 42 പേരെ ഇസ്രായേല്‍ പൊലീസ് അറസ്റ്റു ചെയ്തു. സിനഗോഗ് ആക്രമണത്തിലെ തോക്കുധാരി 13 വയസ്സുള്ള ആൺകുട്ടിയാണെന്ന് ഇസ്രായേൽ പോലീസ് പറഞ്ഞു. നഗരത്തിലെ നെവ് യാക്കോവ് പരിസരത്തുള്ള ഒരു സിനഗോഗിൽ യഹൂദ ശബ്ബത്തിന്റെ തുടക്കത്തിൽ പ്രാർത്ഥനയ്ക്കായി ഇസ്രായേലി ആരാധകർ ഒത്തുകൂടിയ സമയത്തായിരുന്നു തോക്കുധാരി വെടിയുതിർത്തത്. തുടർന്ന് ഉദ്യോഗസ്ഥർ അക്രമിയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജറുസലേമിലെ ഓൾഡ് സിറ്റിക്ക് പുറത്തുള്ള സിൽവാൻ പരിസരത്താണ് ആക്രമണം നടന്നത്. പരിക്കേറ്റ ദമ്പതികൾ ഒരു അച്ഛനും മകനും ആയിരുന്നു.
ഫലസ്തീൻ തീവ്രവാദ സംഘടനകൾ സിനഗോഗ് ആക്രമണത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. വ്യാഴാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടതുമുതലാണ് ഇപ്പോഴത്തെ സംഘർഷം ഉടലെടുത്തത്. ജെനിൻ കൂട്ടക്കൊലയെ തുടർന്ന് പ്രതികരണമായി ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. ഇതിന് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ മറുപടി നൽകി. ഇതിൽ ഒരു ഫലസ്തീനി കൂടി കൊല്ലപ്പെട്ടിരുന്നു. സിനഗോഗ് ആക്രമണം ഇതിനുള്ള മറുപടി ആയിട്ടാണ് സംശയിക്കപ്പെടുന്നത്.