മഹാരാഷ്ട്ര ഗവർണർ സ്ഥാനമൊഴിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആഗ്രഹം പ്രകടിപ്പിച്ചതായി ഭഗത് സിംഗ് കോഷിയാരി. തന്റെ ശിഷ്ട ജീവിതകാലം മുഴുവൻ വായനയിലും എഴുത്തിലും മറ്റ് പ്രവർത്തനങ്ങളിലും ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയായ കോഷിയാരി പറഞ്ഞു.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി അടുത്തിടെ നടത്തിയ മുംബൈ സന്ദർശന വേളയിൽ എന്റെ ശിഷ്ട ജീവിതകാലം മുഴുവൻ വായനയിലും എഴുത്തിലും മറ്റ് പ്രവർത്തനങ്ങളിലും ചെലവഴിക്കാനുമുള്ള എന്റെ ആഗ്രഹം ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.”–കോഷിയാരി ഇങ്ങനെ പറഞ്ഞു.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രിയിൽ നിന്ന് എനിക്ക് എന്നും സ്‌നേഹവും വാത്സല്യവും ലഭിച്ചിട്ടുണ്ട്, ഇക്കാര്യത്തിൽ അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” രാജ്ഭവനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് താക്കറെക്ക് ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ നല്‍കിക്കൊണ്ട് ബി.ജെ.പി.യുടെ താല്‍പര്യത്തിനനുസരിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്ന വ്യക്തിയാണ് ഭഗത്സിങ് കോഷിയാരി.