ഗുജറാത്ത് കലാപത്തിലെ സംഭവ വികാസങ്ങൾക്കു പിന്നിൽ നരേന്ദ്ര മോദിക്ക് പങ്ക് ആരോപിച്ചു കൊണ്ടുള്ള ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ.
‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐ അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടേതാണ് ആഹ്വാനം.
ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്നാണ് പുറത്തുവിടുന്നത്. ആദ്യഭാഗം ജനുവരി 17-ന് ആണ് സംപ്രേഷണം ചെയ്തത്. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ബിബിസിക്കെതിരെ പ്രതിഷേധിക്കുകയും രണ്ടാം ഭാഗം സംപ്രേഷണം ചെയ്യുന്നതിന്റെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് ട്വിറ്റര്‍, യുട്യൂബ് എന്നിവയെ വിലക്കുകയും ചെയ്തിരിക്കയാണ്.