ജോഷിമഠിലെ ഭൂമിതകര്‍ച്ച രാഷ്ട്രീയവല്‍ക്കരിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും ഇത് പ്രകൃതിദുരന്തമാണ് രാഷ്ട്രീയ വിഷയമല്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രസ്താവിച്ചു.
ജോഷിമഠ് ഭൂമി തകർച്ചയിൽ സംസ്ഥാന സർക്കാരിനെ പ്രതിപക്ഷം വിമർശിക്കുന്നത് തുടരുന്നതിനിടെയാണ് ധാമിയുടെ പ്രതികരണം. “എല്ലാവരും മുന്നോട്ട് വന്ന് ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കണം” — ധാമി പറഞ്ഞു. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് ധാമി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. നാല് മാസത്തിന് ശേഷം ചാർ ധാം യാത്ര ആരംഭിക്കും. അതിനാൽ ഉത്തരാഖണ്ഡിലെ സ്ഥിതിഗതികളെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. ആളുകൾ ദൂരെ നിന്ന് സ്ഥിതിഗതികളെക്കുറിച്ച് തെറ്റായ അനുമാനങ്ങൾ ഉണ്ടാക്കാൻ ഇടയാക്കരുത്.”–അദ്ദേഹം പറഞ്ഞു.
ജോഷിമഠിലെ ദുരന്തം തുടങ്ങിയിട്ട് എത്രയോ മാസങ്ങള്‍ പിന്നിട്ടിട്ടും ഭരണകൂടമോ മുഖ്യമന്ത്രിയോ അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്നതില്‍ ജനരോഷം ശക്തമാണ്. കൂട്ടത്തോടെ ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയതിനു ശേഷം, ബി.ജെ.പി. കേന്ദ്രനേതൃത്വവും പ്രധാനമന്ത്രിയും ഇടപെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ധാമി ഉണര്‍ന്നത്.
സംസ്ഥാന സർക്കാർ ജോഷിമഠിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് പറഞ്ഞ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു, “കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ എല്ലാ സഹകരണവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി പതിവായി കേസ് പരിശോധിക്കുന്നുണ്ട്. താമസിയാതെ ജനങ്ങളുടെ പുനരധിവാസത്തിന് ക്രമീകരണം ഉണ്ടാകും.–ധാമ്മി പറഞ്ഞു.