ഫെബ്രുവരി 16ന് നടക്കുന്ന ത്രിപുര തിരഞ്ഞെടുപ്പിനുള്ള 48 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കി. കഴിഞ്ഞ ദിവസം സിപിഎം വിട്ട എം.എല്‍.എ. മൊബൊഷര്‍ അലി താന്‍ നിലവില്‍ ജയിച്ച കൈലാഷഹര്‍ സീറ്റില്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. മൊബൊഷിര്‍ അലിയെ ഇത്തവണ സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ബി.ജെ.പി.യുടെയും നരേന്ദ്രമോദിയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പി. ആകുന്നതെന്ന് അലി പറയുകയും ചെയ്തു. അതേസമയം രാഷ്ട്രീയ ഭിക്ഷാംദേഹം എന്നാണ് സിപിഎം ഇതിനെ വിലയിരുത്തുന്നത്.
തദ്ദേശീയ ഗോത്രപാര്‍ടിയായ ഐ.പി.ടി.എഫുമായി സഖ്യചര്‍ച്ചകള്‍ തുടരുകയാണെന്ന് ബി.ജെ.പി. പറയുന്നു. മറ്റൊരു തദ്ദേശീയ ഗോത്ര പാര്‍ടിയായ തിപ്രമോതയുമായി ഐ.പി.ടി.എഫിനെ ലയിപ്പിക്കാനുള്ള നീക്കവും നടന്നുവരുന്നുണ്ട്.
സംസ്ഥാനത്ത് 60 സീറ്റുകളാണുള്ളത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് , മുഖ്യമന്ത്രി മണിക് സാഹ എന്നിവർ ഉൾപ്പെടെ 11 സ്ത്രീകളുടെയും രണ്ട് മുസ്ലീം സ്ഥാനാർത്ഥികളുടെയും പേരുകൾ പട്ടികയിൽ ൽ ഉണ്ട്. 15 സ്ഥാനാർത്ഥികൾ ആദ്യ തവണ മത്സരിക്കുന്നവരാണ്.