എല്ലാ മതപരമായ ഘോഷയാത്രകളും നിയന്ത്രിക്കാനും അതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന എൻജിഒ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച വിസമ്മതിച്ചു.
ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണെന്നും ജുഡീഷ്യൽ കൈകാര്യം ചെയ്യാവുന്ന മാനദണ്ഡങ്ങൾ പ്രയോഗിച്ച് കൈകാര്യം ചെയ്യാൻ ആവശ്യപ്പെടുന്ന ഇളവ് സാധ്യമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മതപരമായ ഘോഷയാത്രകളും കലാപത്തിന് കാരണമാകുന്നു എന്ന് അഭിഭാഷകൻ വാദിച്ചു. “മതപരമായ ഉത്സവങ്ങളാണ് കലാപത്തിന്റെ ഉറവിടമെന്ന് എപ്പോഴും ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നത് എന്തിനാണ് ? ഇതിനു പകരം നമ്മുടെ നാട്ടിൽ സംഭവിക്കുന്ന നന്മകൾ നോക്കാം”.- ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കോടതിക്ക് കണ്ണടക്കാൻ കഴിയില്ലെന്ന മുതിർന്ന അഭിഭാഷകന്റെ വാദത്തോട് പ്രതികരിച്ച ചീഫ് ജസ്റ്റിസ്, ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നും പോലീസും ജില്ലാ മജിസ്‌ട്രേറ്റുമാണ് ഉത്തരവാദികളെന്നും പറഞ്ഞു.