ഭരണഘടനയെ രക്ഷിക്കാന്‍ നരേന്ദ്രമോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്‌ത് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് നടത്തിയ പ്രതികരണം വിവാദമായി. മധ്യപ്രദേശിലെ മുന്‍ മന്ത്രിയായ രാജ പടാരിയയാണ് വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ ദേശീയ മാധ്യമത്തോട് താന്‍ നടത്തിയ സംഭാഷണത്തിനിടയില്‍ ആലങ്കാരികമായി പറഞ്ഞ കാര്യമാണതെന്നും നരേന്ദ്രമോദിയെ പരാജയപ്പെടുത്തുക എന്ന അര്‍ഥത്തിലാണ് പരാമര്‍ശം നടത്തിയതെന്നും പടാരിയ വിശദീകരിച്ചു. ” അത് പറയുന്ന ഒഴുക്കില്‍ സംഭവിച്ചതാകാം. എന്നാല്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റിയ വാചകമാണ് പ്രചരിപ്പിച്ചത്. പ്രധാനമന്ത്രിയെ കൊല്ലുന്നതിലൂടെ താൻ ഉദ്ദേശിച്ചത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക എന്നതാണെന്നും രാജ പടേരിയ പറഞ്ഞു.
വിവാദ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. ശക്തമായി രംഗത്തു വന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ മഹാത്മാഗാന്ധിയുടെ പാര്‍ടിയല്ലെന്നും മുസ്സോളിനിയുടെ പാര്‍ടിയാണെന്നും ബി.ജെ.പി. നേതാവും മന്ത്രിയുമായ നരോത്തം മിശ്ര പ്രതികരിച്ചു. “ഈ കോൺഗ്രസ് ഇറ്റലിയുടേതാണ്, അതിന്റെ പ്രത്യയശാസ്ത്രം മുസ്സോളിനിയുടേതാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട് ”– നരോത്തം മിശ്ര പറഞ്ഞു.