ഗുജറാത്തിൽ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പു പ്രകടനത്തിലേക്ക് പതിച്ചതിനെപ്പറ്റി മുതിർന്ന നേതാവ് ശശി തരൂരിന്റെ പ്രതികരണം ശ്രദ്ധേയമായി. “ഞാൻ ഗുജറാത്തിൽ പ്രചാരണം നടത്തിയ ആൾ അല്ല, എന്നെ ടീമിൽ ഉൾപ്പെടുത്തിയുമില്ല . അതിനാൽ തിരഞ്ഞെടുപ്പ് ഫലത്തെ പറ്റി പ്രതികരിക്കാൻ, ഉത്തരം നൽകാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്.”-തരൂർ പറഞ്ഞു.
മല്ലികാർജുൻ ഖാർഗെക്കെതിരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെയാണ് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും കോൺഗ്രസ് പ്രചാരകരുടെ പട്ടികയിൽ നിന്ന് തരൂരിനെ ഒഴിവാക്കിയത്.