രാജ്യത്തെ സർവ്വകലാശാലാ വിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ വിലക്കാനുള്ള താലിബാൻ ഉത്തരവിനെതിരെ അഫ്ഗാൻ പെൺകുട്ടികൾ പ്രതിഷേധിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും എതിരെയുള്ള ഏറ്റവും പുതിയ ശാസനത്തിൽ സ്ത്രീകൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം അനിശ്ചിതകാലത്തേക്ക് നിരോധിക്കാൻ താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഈ നീക്കത്തിൽ അസന്തുഷ്ടയായ ഒരു അഫ്ഗാൻ പെൺകുട്ടി ചുവരിൽ “#LetHerLearn” എന്ന പെയിന്റിംഗ് സ്പ്രേ ചെയ്തുകൊണ്ട് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനെതിരായ താലിബാന്റെ അടിച്ചമർത്തലിനെതിരായ ചെറുത്തുനിൽപ്പിന്റെ സന്ദേശംമായി ഈ ചിത്രം മാറിയിരിക്കയാണ്. വിദ്യാഭ്യാസം നിരോധിച്ചതിനാൽ യൂണിവേഴ്സിറ്റി വിട്ട് വീട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറഞ്ഞു ഒട്ടേറെ പെൺകുട്ടികൾ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ അസോസിയേറ്റഡ് പ്രസ് പുറത്തു വിട്ടു.
സ്ത്രീകളെ സർവകലാശാലകളിൽ നിന്ന് വിലക്കാനുള്ള തീരുമാനത്തെ താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം ന്യായീകരിച്ചു. നിരോധനം സർവ്വകലാശാലകളിലെ ലിംഗഭേദം തടയുന്നതിന് അത്യാവശ്യമാണെന്നും പഠിപ്പിക്കുന്ന ചില വിഷയങ്ങൾ ഇസ്‌ലാമിന്റെ തത്വങ്ങൾ ലംഘിക്കുന്നതായും നദീം പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനാജ്ഞ തുടരുമെന്നും അദ്ദേഹം പറഞ്ഞു.