തന്നെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ കൊച്ചിയിലെ യുവതിയെ ചതിച്ചത് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയെന്ന് മൊഴി. ഡിമ്പിള്‍ ലാവ എന്നാണ് ഇവരുടെ പേര്. ഇവരാണ് യുവതിയെ ബാറിലേക്ക് കൊണ്ടു പോയത്. ബാറില്‍ വെച്ച് മദ്യപിക്കുന്നതിനിടയില്‍ തന്റെ ബിയറിലേക്ക് എന്തോ ഒരു പൊടി ഡിമ്പിള്‍ ഇട്ടതായി സംശയിക്കുന്നതായി യുവതി മൊഴി നല്‍കി.
അവശയായ തന്നോട് ഡിമ്പിൾ ലാവയാണ് സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടതെന്നും യുവതി ആരോപിച്ചു.എറണാകുളം അറ്റ്ലാന്റിസിലെ ഹോട്ടലിൽ ഡി.ജെ.പാർട്ടി കഴിഞ്ഞ് ഡിമ്പിൾ ലാവയുമൊത്ത് മദ്യപിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. സഹായിക്കാനെന്ന വ്യാജേനെ എത്തിയ മറ്റ് യുവാക്കൾ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി. രാജസ്ഥാൻകാരി ഒപ്പം കയറിയിരുന്നില്ല. ഇത് മനപ്പൂർവം ആയിരുന്നു എന്ന് സംശയിക്കപ്പെടുന്നു.
വിവേകിന്റെ ജീപ്പിൽ നഗരത്തിൽ കറങ്ങി. യാത്രാമദ്ധ്യേ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു. അർദ്ധരാത്രി യുവതി താമസിച്ചിരുന്ന കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഓയോ റൂമിന് മുന്നിൽ ഇറക്കിവിടുകയായിരുന്നു.
കേസിൽ കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിഥിൻ, സുധീപ് എന്നിവരും രാജസ്ഥാൻ സ്വദേശിനി ഡിമ്പിൾ ലാവയേയുമാണ് അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്ച രാത്രിയാണ് ബലാത്സംഗം നടന്നത്.