ഉത്തര്‍പ്രദേശിലുള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് കേരളത്തിലെ ഒരു മന്ത്രി പറഞ്ഞാല്‍ അത് ആരിഫ് മുഹമ്മദ് ഖാന് ചെന്ന് കൊള്ളുന്നുണ്ടെങ്കില്‍ അദ്ദേഹം മൂഢ സ്വര്‍ഗത്തിലാണെന്നേ പറയാവൂ. 2016-ല്‍ യോഗ ആദിത്യനാഥ് കേരളത്തിലെ നിരത്തുകളില്‍ വിയര്‍ത്തു നടന്നിട്ട് മനസ്സിലാകാത്ത കാര്യം എന്തായാലും രാജ്‌ഭവനില്‍ ഇരിക്കുന്ന ഗവര്‍ണര്‍ക്ക് മനസ്സിലാവില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് പറഞ്ഞ ലളിതമായ കാര്യം എങ്ങിനെയാണ് രാജ്യദ്രോഹമാകുന്നതെന്ന ചോദ്യം പ്രസക്തം. പൊലീസ് ആക്ടിലെ 124-എ വകുപ്പ് എടുത്തുകളയാന്‍ സുപ്രീംകോടതി ഉത്തരവിട്ടതും ഗവര്‍ണര്‍ക്ക് മനസ്സിലാവുകയില്ല.
മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണർ ഓഫിസിന്റെ അന്തസ്സ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവർണർ കത്തിൽ പറയുന്നു.