“കുറ്റകൃത്യവും തീവ്രവാദവും” കാരണം ഇന്ത്യയിലേക്കുള്ള യാത്രയിൽ “വർദ്ധിത ജാഗ്രത” പാലിക്കണമെന്ന് യുഎസ് വെള്ളിയാഴ്ച പൗരന്മാരോട് ആവശ്യപ്പെടുകയും ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്ന് ഉപദേശിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു പുതിയ യാത്രാ ഉപദേശത്തിൽ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്ത്യ ട്രാവൽ അഡ്വൈസറി ലെവൽ 2 ആയി കുറച്ചു, രണ്ടാമത്തേത് ഏറ്റവും ഉയർന്ന ജാഗ്രത ഉൾപ്പെട്ടതാണ് .
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ ദിവസം പാകിസ്ഥാനെ ലെവൽ 3 ൽ ആക്കിയിരുന്നു. തീവ്രവാദവും വിഭാഗീയ അക്രമവും കാരണം പാകിസ്താനിലേക്കുള്ള യാത്രകൾ പ്രത്യേകിച്ച് അതിന്റെ ചില പ്രവിശ്യകളിലേക്കുള്ളത് പുനഃപരിശോധിക്കാൻ സ്വന്തം പൗരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ഭീകരവാദവും ആഭ്യന്തര കലാപവും കാരണം ജമ്മു കാശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ (കിഴക്കൻ ലഡാക്ക് മേഖലയും അതിന്റെ തലസ്ഥാനമായ ലേയും ഒഴികെ) യാത്ര ചെയ്യരുത്. സായുധ സംഘട്ടനത്തിന് സാധ്യതയുള്ളതിനാൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കരുത് – ഉപദേശത്തിൽ പറയുന്നു .
“ഇന്ത്യയിൽ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ബലാത്സംഗമെന്ന് ഇന്ത്യൻ അധികാരികൾ റിപ്പോർട്ട് ചെയ്യുന്നു. ലൈംഗികാതിക്രമം പോലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടന്നിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, സർക്കാർ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഭീകരർ മുന്നറിയിപ്പ് നൽകാതെആക്രമണം നടത്തിയേക്കാം”–യു എസ് ഉപദേശിക്കുന്നു.