ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതായി തെളിയിക്കപ്പെട്ടിട്ടുള്ള നുണപ്രചാരണങ്ങളെ പൊളിച്ചടുക്കിയ ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ആൾട്ട് ന്യൂസ്-ന്റെ സഹസ്ഥാപകരായ മുഹമ്മദ് സുബൈർ, പ്രതീക് സിൻഹ എന്നിവരും എഴുത്തുകാരൻ ഹർഷ് മന്ദറും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ടവരുടെ പട്ടികയിൽ . സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ നോർവീജിയൻ നൊബേൽ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കും. “മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടങ്ങൾ സമ്മാനിച്ച” ആളുകൾക്കാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത്.
കേന്ദ്രസര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ മുഹമ്മദ് സുബൈറിനെതിരെ 2018-ലെ ഒരു സമൂഹമാധ്യമ കുറിപ്പിന്‍രെ പേരില്‍ ഡൽഹി പോലീസ് 2022 ജൂൺ 27-ന്അറസ്റ്റു ചെയ്യുകയും ജയലില്‍ അടയ്‌ക്കുകയും ചെയ്‌തത് അടുത്ത കാലത്ത് ഏറെ വിവാദം ഉയര്‍ത്തിയ സംഭവമായിരുന്നു. ആഗോളമായി തന്നെ ഈ സംഭവം അപലപിക്കപ്പെട്ടിരുന്നു.
പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓസ്‌ലോ ഡയറക്ടർ പുറത്തിറക്കിയ ഷോർട്ട്‌ലിസ്റ്റിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഹർഷ് മന്ദറിന്റെയും അദ്ദേഹത്തിന്റെ പ്രചാരണ പ്ലാറ്റുഫോമായ കർവാൻ-ഇ-മൊഹബത്തിന്റെയും പേരുകൾ ഉണ്ട്.
തെറ്റായ വിവരങ്ങളുമായി പോരാടുക, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികളും വ്യാജവാർത്തകളും രീതിശാസ്ത്രപരമായി പൊളിച്ചെഴുതുക എന്നിവയ്ക്കാണ് സിൻഹയെയും സുബൈറിനെയും നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ഈ വർഷം, നിരവധി ലോക നേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ഇടയിൽ ഈ രണ്ട് ഇന്ത്യൻ മാധ്യമപ്രവർത്തകരും പ്രിയപ്പെട്ടവരായി മാറിയിരുന്നു.
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി ഏകദേശം 343 സ്ഥാനാർത്ഥികളുണ്ട് — 251 വ്യക്തികളും 92 സംഘടനകളും. ജേതാവിനെ ഒക്ടോബർ 7 ന് ഓസ്ലോയിൽ പ്രഖ്യാപിക്കും.