ചീറ്റകളെ ഇന്ത്യയില്‍ പുനരധിവസിപ്പിക്കാന്‍ മുന്‍ സര്‍ക്കാരുകളൊന്നും ചെയ്‌തില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ മുന്‍ കേന്ദ്ര പരിസ്ഥിതി വനം മന്ത്രിയായിരുന്ന ജയ്‌റാം രമേശ്. പ്രൊജക്ട് ചീറ്റ പദ്ധതിക്ക് 2009-ല്‍ തുടക്കമിട്ടത് താനായിരുന്നുവെന്നും മോദി ഒരു പാത്തോളജിക്കല്‍ നുണയന്‍ ആണെന്നും ജയ്‌റാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
താന്‍ തുടക്കം കുറിച്ച പ്രൊജക്ട് ചീറ്റയുടെ കത്ത് അദ്ദേഹം തെളിവായി പുറത്തുവിട്ടു. 2009-ൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ എം.കെ.രഞ്ജിത്സിൻഹിന് അന്നത്തെ പരിസ്ഥിതി-വനം മന്ത്രിയായിരിക്കെ എഴുതിയ കത്തും ട്വീറ്റിനൊപ്പം പങ്കുവെച്ചു. “2009-ൽ പ്രോജക്ട് ചീറ്റയ്ക്ക് തുടക്കമിട്ട കത്തായിരുന്നു ഇത്. നമ്മുടെ പ്രധാനമന്ത്രി ഒരു പാത്തോളജിക്കൽ നുണയനാണ്. ഭാരത് ജോഡോ യാത്രയുടെ തിരക്ക് കാരണം എനിക്ക് ഇന്നലെ ഈ കത്ത് പുറത്തു വിടാൻ കഴിഞ്ഞില്ല. .”-രമേശ് എഴുതി.