വാരാണസി ഗ്യാൻവാപി പള്ളി വളപ്പിൽ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയുടെ നിലനിൽപ്പ് ചോദ്യം ചെയ്ത് അഞ്ജുമൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി വാരണാസി കോടതി തിങ്കളാഴ്ച തള്ളി. ഹർജി നിലനിൽക്കുമെന്ന് കോടതി വിധിച്ചു. കേസ് പരിഗണിക്കുന്നത് സെപ്തംബർ 22 ലേക്ക് മാറ്റി. “ഇത് ഹിന്ദു സമൂഹത്തിന്റെ വിജയമാണ്. അടുത്ത ഹിയറിങ് സെപ്തംബർ 22നാണ്. ഇത് ജ്ഞാനവാപി ക്ഷേത്രത്തിനുള്ള ശിലാസ്ഥാപനമാണ്. സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുക,” ജ്ഞാനവാപി കേസിലെ ഹരജിക്കാരനായ സോഹൻ ലാൽ ആര്യ പറഞ്ഞു.
വിധി തങ്ങൾക്ക് അനുകൂലമായാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സർവേയ്ക്കും ശിവലിംഗത്തിന്റെ കാർബൺ ഡേറ്റിംഗിനും ശ്രമിക്കുമെന്ന് ഹിന്ദു പക്ഷം നേരത്തെ പറഞ്ഞിരുന്നു.