ബിഹാറില്‍ ബി.ജെ.പി.ക്ക് ഓര്‍ക്കാപ്പുറത്ത് കനത്ത അടി നല്‍കിയ ജെ.ഡി.യു. നേതാവ് നിതീഷ്‌കുമാറിന് മണിപ്പൂരില്‍ തിരിച്ചടിച്ച് ബി.ജെ.പി.യുടെ എംഎൽഎ കച്ചവടം. മണിപ്പൂരിലെ ഏഴ് ജെ.ഡി.യു. എം.എല്‍.എ.മാരില്‍ അഞ്ചു പേരെയും ബി.ജെ.പി. റാഞ്ചി. എന്നാല്‍ ഇതില്‍ രണ്ടു പേര്‍ നേരത്തെ ബി.ജെ.പി. ടിക്കറ്റ് നിഷേധിച്ചതുകാരണം ജെ.ഡി.യു.വില്‍ ചേര്‍ന്നവരാണ്.
കെ ജോയ്കിഷൻ, എൻ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീൻ, മുൻ ഡിജിപി എൽഎം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്ന എംഎൽഎമാർ.ഇവരിൽ ഖൗട്ടെയും അരുൺകുമാറുമാണ് നേരത്തെ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നവർ.
അഞ്ച് പേരെയും പാര്‍ടിയിലേക്ക് ചേര്‍ത്തത് അംഗീകരിച്ചതായി നിയമസഭാ സ്‌പീക്കര്‍ അംഗീകരിക്കുകയും ചെയ്‌തു. ബിഹാറില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്നും പുറത്താക്കിക്കൊണ്ട് നിതീഷ്‌കുമാര്‍ പ്രതിപക്ഷത്തെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്ത് നടത്തിയ രാഷ്ട്രീയ അട്ടിമറി ദേശീയ തലത്തില്‍ തന്നെ ബി.ജെ.പി.ക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.