അനാരോഗ്യം കാരണം കോടിയേരി ബാലകൃഷ്‌ണന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിക്കുകയും സി.പി.എം. അത് അംഗീകരിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന് പുതിയ സി.പി.എം. സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദനെ തീരുമാനിച്ചു. സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കാൻ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തിൽ എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയായി ഇന്ന് ചേർന്ന് സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.’- എന്നാണ് പാർട്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
കോടിയേരിയെ പോലെ തന്നെ കണ്ണൂരില്‍ നിന്നുള്ള നേതാവും കേന്ദ്രകമ്മിറ്റി അംഗവുമാണ് ഗോവിന്ദന്‍മാസ്‌റ്റര്‍. സംസ്ഥാന മന്ത്രിസഭയിൽ എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് ഗോവിന്ദൻ മാസ്റ്റർ. മന്ത്രിസഭയിൽ ഇതോടെ മാറ്റം ഉണ്ടാകുമെന്നും ഉറപ്പായി. അക്കാര്യം സംബന്ധിച്ച് ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം എൽ എ ആണ് ഗോവിന്ദൻ മാസ്റ്റർ.